Tuesday, November 23, 2010

ഭൂമിയിലെ രാജാക്കന്മാര്‍

               മന്ത്രി രാജാവിനെ (രാജയെ) പുറത്താക്കിയോ എന്തിനു ? ആര്? ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ഇന്ത്യയിലെ   80 ശതമാനത്തോളം  ജനങ്ങളില്‍ നിന്നുമുള്ളതാണ്. ഒട്ടുമൊത്ത ഇന്ത്യന്‍ ജനതയെ വിടൂ . രാജയെ രാജാവാക്കാനും രാജകുമാരന്‍ ആക്കാനും മറ്റും വിശ്വസിച്ചു രാജയുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്ത തമിഴ് ജനതയ്ക്ക് പോലും  അറിയില്ല എന്തിനാണ് രാജയെ പുറത്താക്കിയത് എന്ന്. പുറത്താക്കണം എങ്കില്‍ എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിരിക്കണം അല്ലെ ? അതെന്താണെന്ന് വോട്ടു ചെയ്ത ഭൂരിപക്ഷം പേര്‍ക്കും അറിയില്ല . അതിനു കാമ്പുള്ള  കാരണങ്ങള്‍ ഉണ്ട് .




കാരണം ഒന്ന് ; ഇത് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. തമിഴ് നാടിന്റെ സാരഥികള്‍ അത്ര ചില്ലറക്കാരല്ല. അതൊരു പെരിയ കുടുംബ കഥയാണ്‌. മന്ത്രിമാരും സന്താന പരമ്പരകളും പരിവാരങ്ങളും ......ഇവരുടെ കൈയിലാണ് 95 % പത്ര ദൃശ്യ മാധ്യമങ്ങളും. പിന്നെ എങ്ങിനെയാണ്  സത്യസന്ധമായ വാര്‍ത്ത അവിടെ വരുന്നത്.

                രാജയെയും രാജ ഭരണ ക്രമക്കേടുകളെയും ചൊല്ലി ഇത്രയും ബഹളം ലോക്സഭയില്‍ നടക്കുമ്പോഴും പ്രസ്തുത കുടുംബ ടിവി ചാനലുകളില്‍  മുംബൈയിലെ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം കുറിച്ചും, എടിയുരപ്പയുടെ ഭാവിയെ കുറിച്ചും വിശദമായി പറഞ്ഞശേഷം തങ്ങള്‍ക്കു ഒട്ടും ബന്ധമില്ലാത്തത് പോലെ മാറി നിന്ന് സ്പെക്ട്രം കുറിച്ചും ഒന്ന് പരാമര്‍ശിച്ചും വിട്ടു. അത്ര തന്നെ. അത് തന്നെ മറ്റു മാധ്യമങ്ങള്‍ പ്രത്യേകിച്ച്  ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത തുടര്‍ച്ചയായി വരുന്നത് കൊണ്ടും പ്രതിപക്ഷ ചാനലില്‍ ഈ വാര്‍ത്തയെ അവര്‍ ആഘോഷിക്കുന്നത് കൊണ്ടും ആയിരുന്നു. . 
എന്നാല്‍. രണ്ടാമത്തെ കാരണം  നമ്മുടെ നിരക്ഷരരായ വോട്ടര്‍മാരുടെ ശോചനീയമായ അറിവ് തന്നയാണ്.  .  അവര്‍ വോട്ടു ചെയ്തു തിരഞ്ഞെടുത്ത ഒരു പാര്‍ട്ടി ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പോലും അവര്‍ക്കറിയില്ല. ആ വകുപ്പില്‍ നിന്നും അവര്‍ക്ക് കിട്ടാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്
 എന്നോ ആ വകുപ്പിന്റെ ആവശ്യകത എന്താണ്  എന്നതിനെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ . 

ഇത്തരം അറിവില്ലായ്മയെ പ്രോത്സാഹിപ്പിച്ചിരുന്ന പാര്‍ട്ടികള്‍ കൂടുതലും ലക്‌ഷ്യമിട്ടിരുന്നത് തമിഴരുടെ ജീവിത രീതിയിലെ വൈകാരിക വശങ്ങളെ ആയിരുന്നു.അതിനു അവര്‍ പണ്ട് മുതലേ ഉപയോഗിച്ചിരുന്നത് കണ്ണകിയെയും    തിരുവള്ളുവരേയും  പിന്നെ കുറെ പന്പാട്ട് കഥകളെയും.    സ്പെക്ട്രം എന്താണ് എന്ന് അറിവില്ലാത്ത ജനങ്ങള്‍ എങ്ങിനെയാണ് അതില്‍ നടന്ന ക്രമക്കേടുകളെ  കുറിച്ച് അറിയുന്നത്.  ഇതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്ന കുറേപ്പേരെ എനിക്ക് പരിചയമുണ്ട്. അവരൊന്നും ഗ്രാമങ്ങളില്‍ ഉള്ളവരല്ല. ചെന്നൈ   മാ നഗരത്തില്‍  ജീവിക്കുന്നവര്‍ തന്നെയാണ്. അവര്‍ക്ക് കലൈഞ്ഞരും അമ്മയും എല്ലാം ഒന്ന് തന്നെ. 

ഇത് തന്നെയാണ് അവിടെ ഒരു രൂപയ്ക്കു അരിക്കൊടുത്ത് വോട്ടു മേടിക്കുന്ന സ്ഥിതി ഉണ്ടാക്കിയത്  . മാത്രമല്ല. വോട്ടു ചെയ്തതിനു നന്ദി സൂചകമായി ഓരോ കളര്‍ ടിവിയും ഉണ്ട്. ഒരു പാട് സീരിയലുകളും സിനിമകളും വന്നോണ്ടിരിക്കുകയല്ലേ. ഇപ്പോള്‍ സിനിമാ ലോകത്തെയും തമിഴ് നാട്ടിന്‍ വാഴുന്നോര്‍ കുടുംബം കൈയടക്കി വെച്ചിരിക്കയാനെന്നു ചില ചില ചെറു പത്രങ്ങള്‍ എഴുതി തുടങ്ങി. പതിഞ്ഞ സ്വരത്തില്‍ പലരും പറഞ്ഞും തുടങ്ങി. 

ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി. അടുത്ത തിരെഞ്ഞെടുപ്പില്‍ ജെയിക്കണം എങ്കില്‍ പ്രതിപക്ഷം കുറഞ്ഞ പക്ഷം ചെയ്തിരിക്കേണ്ട കാര്യം ,തമിഴ് നാട്ടില്‍ മന്ത്രിമാരെ ക്കുറിച്ചും  അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക. അങ്ങിനെയുള്ള വകുപ്പുകള്‍ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിച്ചും പുരോഗമനങ്ങളെ ആശ്ലേഷിച്ചും വേണം  ഭരിക്കാന്‍ എന്ന വളരെ വ്യക്തമായ അറിവ് ജനങ്ങളില്‍ എത്തിക്കുക .. 
അല്ലെങ്കില്‍ ഇത്തരം ഒന്നര ലക്ഷം കോടി അഴിമതിയോ , പത്തുലക്ഷം കോടി അഴിമതിയോ ജനങ്ങള്‍ക്ക്‌ മനസിലാകാതെ വരും. വീണ്ടും വീണ്ടും പണം വീഴുന്നിടം വോട്ടുകള്‍ മുളക്കാന്‍ ഇടയാകും. ഈ വോട്ടുകള്‍ ഇത്തരം അഴിമതികളെ തണലിട്ടു വളര്‍ത്തും. നേതാക്കന്മാര്‍  ഇങ്ങിനെ.പറയും." കണ്ടില്ലേ കണ്ടില്ലേ ...ഞങ്ങള്‍ അഴിമതിക്കാരല്ല എന്നതിന് തെളിവാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഈ വിജയം" 

അറിവില്ലായ്മ അഴിമതികളെ ആണ് വളര്‍ത്തുന്നത്. അറിവില്ലായ്മ നിഷ്കളങ്കത്വം അല്ല എന്ന വിവേകാനന്ദ വാക്യം ഇവിടെ അക്ഷരം പ്രതി ശരി മാത്രമാകുന്നു. അറിവുള്ള ജനങ്ങള്‍ക്കേ  ജനാധിപത്യം കൊണ്ട് കാര്യമുള്ളൂ. അല്ലാത്ത കൂട്ടം എത്ര തന്നെ വലുതാണെങ്കിലും ഒരു ഗുണവുമില്ല .  

Wednesday, August 25, 2010

എന്മകജെയിലെ ഒറ്റമുലച്ചി


(മലയാളത്തില്‍ വരുന്ന പല സാഹിത്യ കൃതികളും ഒരേ ചുവയുള്ളത് പോലെ തോന്നാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒരേ കാലാവസ്ഥയില്‍ ജീവിച്ചുകൊണ്ട് എഴുതുന്നത്‌ കൊണ്ടാവാം . പക്ഷെ ലോക സാഹിത്യ ലോകത്ത് വരുന്ന  പല കൃതികളും ,  മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ കാലിക പ്രശ്നങ്ങളെ ലോക സമക്ഷം എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥത നമ്മുടെ എഴുത്തുക്കളില്‍ കാണാറില്ല. എല്ലാം  പുരുഷന്റെ ലോകത്തെ പുരുഷന്റെ പ്രശ്നങ്ങളും അവരില്‍ സ്ത്രീകള്‍ ഉളവാക്കിയ ചലനങ്ങളും  മറ്റും തന്നെയാണ് സാരം. വ്യക്തിയധിഷ്ടിത വിഷയങ്ങളാണ് ഏറെയും. മേതിലിന്റെയും ഓ വി വിജയന്റെയും മറ്റും എഴുത്തുക്കളെ മാറ്റി നിര്‍ത്തിയാല്‍ ,ആവശ്യമുള്ള മാറ്റങ്ങളെയോ പഴകി ദുഷിച്ചു തുടങ്ങീട്ടും കൊണ്ട് നടക്കുന്ന സംസ്കാരത്തെ കുറിച്ചോ വന്ന എഴുത്തുക്കള്‍ കുറവെന്നു തന്നെ തോന്നുന്നു.  എന്മകജെ ഇതില്‍ നിന്നും വേറിട്ടൊരു വായന സുഖത്തെയും കുറെ പേടിപ്പിക്കുന്ന യഥാര്‍ത്ഥത്തെയും പകരുന്നു.    . ഇതില്‍ സ്ത്രീയുടെ സ്വത്വ രക്ഷ ഏറ്റെടുത്തു അവരെ ഒറ്റപ്പെടുത്തിയ സമൂഹത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ ,ഭീകരതയെ  അതി ഗംഭീരമായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ശ്രീ അംബികാസുതന്‍  . ഈ നോവല്‍ മലയാള മൊഴിക്ക്  കിട്ടിയ ഒരു ഒരപൂര്‍വ സാഹിത്യാനുഭവമാണ് )   




ഒരു നോവലിന് എന്തൊക്കെ വേണമെന്ന് പണ്ടേ  തീരുമാനിച്ചു  വെച്ചിട്ടുണ്ട് എന്നാണ് വെപ്പ്. . നോവലിന്റെ രൂപവും ഭാവവും ഇങ്ങിനെയൊക്കെ വേണമെന്ന് വിധിയെഴുതിയ നാടുകള്‍ തന്നെ പുതിയ രീതികളെയും വിപ്ലവകരമായ മാറ്റങ്ങളെയും അംഗീകരിച്ചു കഴിഞ്ഞു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍  കേതി  അക്കറിന്റെ (kathy acker ) transgressive  രീതികളും ആധുനികോത്തരതയും എത്രയോ വായനക്കാരെ പുന;സൃഷ്ടിച്ചിരിക്കുന്നു.  ഒരു പാട് വിമര്‍ശനങ്ങള്‍ക്കിടയിലും എത്രയോ വ്യത്യസ്തമായ  ശൈലികളിലുള്ള നോവലുകള്‍ ലോകമെമ്പാടും വന്നു കഴിഞ്ഞു. പക്ഷെ ഇന്ത്യയില്‍ പ്രത്യേകിച്ചും മലയാളത്തില്‍ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കാണിക്കുന്ന വൈമുഖ്യം നമുക്ക് നഷ്ടമാക്കുന്നത് ഒരു പാട് നല്ല സൃഷ്ടികളേയും ഭാവനകളെയും ആണ്.

 ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ആ സമൂഹത്തിലെ ചട്ടങ്ങള്‍ക്ക് ഉള്‍പ്പെട്ട രീതിയില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ, വസ്ത്രം ധരിക്കാവൂ ,ചിന്തിക്കാവൂ എന്ന് വരികയാണെങ്കില്‍ ആ സമൂഹം വളരുന്നില്ല എന്ന് കൊള്ളേണ്ടി വരും. അതും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉണ്ടാക്കിയ നിയമങ്ങളെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ അപ്പടി പകര്‍ത്തുന്ന സമൂഹത്തില്‍ ആര്‍ക്കാണ് മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുക . 

ആദ്യമായിട്ട് എനമകജെ നോവലിനെ ക്കുറിച്ച് അറിഞ്ഞത്   ദൂരദര്‍ശനിലൂടെയാണ്  . പരിസ്ഥിതി നോവല്‍ എന്നൊരു വാക്ക് കേട്ടതുക്കൊണ്ട് ആ ചാനല്‍ കൂടുതല്‍ കണ്ടു ,കേട്ട്. വല്ലാത്തൊരു ആകാംക്ഷ തോന്നിയിരുന്നു. ഡാനിയല്‍ ക്വിന്നിന്റെ മൈ ഇഷ്മായില്‍ എന്ന ഫിക്ഷന്‍ വായിച്ചു കഴിഞ്ഞു ഇരിക്കുകായിരുന്നു. ഗോത്ര സംസ്കാരങ്ങളുടെ നന്മയും തിന്മയും ഉയര്‍ച്ചയും പതനവും ഒക്കെ ഭൂമിയെ നശിപ്പിക്കുന്നതിനു എത്ര മാത്രം സഹായിച്ചിരുന്നു എന്ന് തന്റെ ഭാഷയില്‍ മനുഷ്യനേക്കാളും പരിണാമ ശ്രേണിയുടെ താഴെ നില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഗറില്ലയിലൂടെ ഒരു പെണ്‍ കുട്ടിക്ക് പകര്‍ന്നു കൊടുക്കുന്നു ക്വിന്‍ .   ആപത്തുക്കളെ വിവേചിക്കാന്‍ വായനാക്കാര്‍ക്ക് തന്നെ വിട്ടുകൊടുത്തു കൊണ്ടാണ് ക്വിന്‍ നോവല്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. 
ഏതായാലും   എനമകജെ വായിക്കാന്‍ തീരുമാനിച്ചു. 

ഒരു സ്ത്രീയിലും പുരുഷനിലും തുടങ്ങുന്ന  കഥാരംഭം, ആദ്യമായി ദൈവം തന്റെ രൂപത്തില്‍ ഉണ്ടാക്കിയ വിവിലിയന്‍ മനുഷ്യനെയും സ്ത്രീയെയും ഓര്‍മിപ്പിച്ചു. മനോഹരമായ കാടും അതിലെ പുഴയും ജീവനില്ലാതെ ഒഴുകുന്നതിനു കാരണമില്ലാതെ കാരണമാകുന്ന ഒരു തലമുറയെ നോവലിസ്റ്റ്‌ ഇവിടെ അവതരിപ്പിച്ചതിനെ  പരിസ്ഥിതി നോവല്‍ എന്ന ഒരൊറ്റ വാക്കില്‍ ഒതുക്കി കളയാന്‍ പറ്റില്ല..
വില്യം ഫോക്നെര്‍ പറഞ്ഞത് പോലെ എല്ലാം വായിക്കുന്ന ഒരു വായനക്കാരന് ,അതായത് ചവറും ക്ലാസ്സിക്സും എല്ലാം , പിന്നീട്  അനുകരണം ഇല്ലാത്തൊരു വായന ശൈലി  തിരെഞ്ഞെടുക്കാന്‍ കഴിയുന്നു   . പക്ഷെ  ഇതിനു സര്‍ഗാത്മക രചന തിരിച്ചറിയാനുള്ള കഴിവും വേണം. മലയാളത്തില്‍ വായനക്കാര്‍ക്കിടയില്‍ ഇത്തരമൊരു പ്രവണത ഇല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അനുകരണ വായനയാണ് കൂടുതലും. ഒരാളെ വലിയവനായി വാഴിച്ചു കഴിഞ്ഞാല്‍ പിന്നെ അയാളുടെ വായനാ ശീലമാകും പലരുടെയും. ഇവിടെ സ്വത്വ തനിമ ഇല്ലാതെ വരുന്ന ഒരു ആപത്ത് കാണുന്നു  . അയാള്‍ പറയുന്ന ആള്‍ നല്ല എഴുത്തുക്കാരനാകുകയും ചെയ്യുന്നു. അയാള്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയില്‍  പല എഴുത്തുക്കളും ജീവന്‍   നഷ്ടപ്പെടുന്ന ദയനീയ അവസ്ഥയിലേക്ക് എത്തുന്നു.   കേരളത്തില്‍ ആണ് ഇത് കൂടുതലും കണ്ടു വരുന്നത്. അയല്‍ മാനിലമായ തമിഴ് നാട്ടില്‍ ഇത്രയും രൂക്ഷത ഈ കാര്യത്തില്‍ കാണുന്നില്ല. കുറച്ചു കൂടി സ്വതന്ത്രമായ വായനാ ശീലം അവിടെ രൂപപ്പെട്ടു കഴിഞ്ഞു. ഒരു ചില പേരെടുത്ത പ്രസിദ്ധീകരണങ്ങള്‍ക്ക്    പകരം ഒരു പാട് ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങള്‍ അവിടെ ഉണ്ട് എന്നത് തന്നെ മേല്‍പ്പറഞ്ഞ ആരോഗ്യകരമായ വായനാ ശീലം വളരാന്‍ കാരണമായി എന്ന് തോന്നുന്നു.

നോവലില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍ ഒന്നും വെറുതെ കടന്നു പോകുന്നില്ല എന്നത് എനമകജെയെ കൂടുതല്‍ മികവുറ്റതാക്കുന്നു. മിസ്റ്റിസിസവും കാലവും  കലര്‍ന്ന് വരുന്ന നോവലുകള്‍ക്ക് സൗന്ദര്യം കൂടും  എന്നും  സാഹിത്യത്തിനു വളരുന്ന ആശയങ്ങള്‍ ആണ് വേണ്ടത് എന്നും   മാര്‍ക്കേസ് പറഞ്ഞത്  ശരിയാണ് . എന്മാകജെയില്‍ രണ്ടും നല്ല അനുപാതത്തില്‍ തന്നെ ഉണ്ട്.  

എന്റെ അഭിപ്രായത്തില്‍ ഇതൊരു സ്ത്രീ പക്ഷ രചനയാണ്. കഥ തുടങ്ങുമ്പോള്‍ മുതല്‍ അപമാനിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന സ്ത്രീത്വം വ്യക്തമാണ്. എപ്പോഴും അരക്ഷിതാവസ്ഥയില്‍ തിളയ്ക്കുന്ന സ്ത്രീ , വീണ്ടും  വീണ്ടും രക്ഷയെ പുരുഷനായി തന്നെ കാണുകയും വീണ്ടും വീണ്ടും അവനുണ്ടാക്കിയ ലോകത്തില്‍ അടിമപ്പെടുത്തപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ തന്നെയാണ്. സ്ത്രീ പ്രകൃതിയാണ്, പ്രകൃതി സ്ത്രീ ആണ് . എന്നൊക്കെ പറയുന്ന ഒരു സമൂഹം അതിന്റെ പ്രാവര്‍ത്തിക മേഖലയില്‍,  വെച്ച് പുലര്‍ത്തുന്ന വൈരുദ്ധ്യതയുടെ ഫലം  തന്നെയാണ് ഇന്ന് കാണുന്ന  നാശങ്ങള്‍. 
അധിക്ഷേപിക്കപ്പെടുന്ന ,അവഹേളിക്കപ്പെടുന്ന സ്ത്രീത്വം കൂടുതല്‍ അകലുകയും തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്യുന്നു.  പിന്നീട് പുറത്ത് കാണുന്ന അല്ലെങ്കില്‍ സ്ത്രീ കാണിക്കുന്ന ഭാവങ്ങള്‍ അത്രയും പുരുഷന് വേണ്ടത് മാത്രമായി മാറുന്നു. 
അവിടെ സ്ത്രീ സ്വാഭാവികത നഷ്ടപ്പെട്ടു പുരുഷന്റെ ചിന്തകളെ പേറിയ  സ്ത്രീ രൂപങ്ങളായി പരിണമിക്കുന്നു. 
ഇതാണ് ഞാനടക്കമുള്ള കേരളത്തിലെ സ്ത്രീകള്‍. 
മാത്രമല്ല അവിടുത്തെ പുരുഷന്മാര്‍ക്ക് മാറ്റം ആവശ്യമില്ലാതെ വരുന്നത് കൊണ്ട് അവരൊക്കെ ഇന്ന് ജനിച്ചു , നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ മനസും ചുമന്നു നടക്കുന്നവരാണ്. 
ഒട്ടും പരിണാമ നിയമങ്ങള്‍ തൊട്ടു തീണ്ടാത്തവര്‍. ഒരു  പാട് ജീര്‍ണിച്ച മനസുള്ള വന്ദ്യ വയോധികന്മാരായ മനുഷ്യര്‍. 
ഇത്തരത്തിലുള്ള ഒരു കൂട്ടം സ്ത്രീകള്‍ അതില്‍ വന്നു പോകുന്നുവെങ്കിലും ഒച്ച എടുക്കാന്‍ പാടില്ലാത്തവരായത്‌ കൊണ്ട് അവരെ നമുക്ക് ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പക്ഷെ ദേവയാനി അപ്പോഴും കലംബിക്കൊണ്ടിരുന്നത് കേള്‍ക്കാമായിരുന്നു. അവളുടെ നഗ്നതയില്‍  അവളുടെ ഒറ്റ മുലയുള്ള ശരീരത്തില്‍ നിന്നും കരച്ചിലുകള്‍ ജനിച്ചില്ല എന്നതും പ്രത്യകതയാണ്. 

പണ്ട് സാക ഗോത്രത്തില്‍ സ്ത്രീകളും അമ്പെയ്ത്ത്  നടത്തിയിരുന്നത് ക്കൊണ്ട് അവരുടെ വലത്തെ മുല വളരാന്‍ അനുവദിക്കുമായിരുന്നില്ല. ചുട്ട ലോഹ തകിട് കൊണ്ട് അവിടെ പൊള്ളിച്ചു കരിച്ചു കളയുമായിരുന്നുവാത്രേ. ഈ വംശത്തില്‍ നിന്നാണ് ശ്രീ ബുദ്ധന്‍ എന്നും വായിച്ചതോര്‍ക്കുന്നു  . ഒറ്റ മുല പറിച്ചെറിഞ്ഞു മദുരൈ എരിച്ച  കണ്ണകിയെ ഇവിടുന്നും കാണാം .   ദേവയാനിയും ഒറ്റ മുലച്ചി തന്നെ. ഇളങ്കോവടികളുടെ കണ്ണകിയെ പോലെ. 

നോവലില്‍ വരുന്ന കാലിക പ്രശ്നം വെറും ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല . ജീവന്റെ പ്രശ്നമാണ്. 120  കോടിയോളം വരുന്ന ഇന്ത്യാ മഹാരാജ്യത്തെ ബഹു ഭൂരിപക്ഷം ജനങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്നം ആണ്. sustainability അവകാശപ്പെടാന്‍ പറ്റാത്ത നഗരങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുന്ന എത്രയോ ജീവി  ഇനങ്ങളുടെ പ്രശ്നങ്ങളാണ്.    പാരസ്പര്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമ്പോള്‍ ഉയര്‍ന്ന ജീവിയായ മനുഷ്യന്റെ അടുത്ത ഘട്ട പരിണാമത്തിനു ഏല്‍ക്കുന്ന ക്ഷതത്തിന്റെ പ്രശ്നമാണ്. 

ജീവനില്ലാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ തലമുറകള്‍ സൃഷ്ടിക്കപ്പെടാതെ ഇരിക്കേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നു എന്മകജെ  

ഇതിലെ മിസ്റ്റിസിസം ഇന്നും ദൈവീകമായി കരുതുന്നതായത്  കൊണ്ട് കാലഘട്ടം മാറാതെ തന്നെ നില്‍ക്കുന്നു.  , നമ്മുടെ വിപ്ലം നാവിന്റെ തുമ്പത്ത് മാത്രം നിര്‍ത്തി ഘോരം ഘോരം നിലവിളിക്കുന്ന ഇന്നത്തെ തലമുറയുടെ ദയനീയാവസ്ഥയെ ഇത്  വെളിപ്പെടുത്തുന്നു . 
 ജടാധാരിയും ചുമന്ന പട്ടുടുത്തു കിലുങ്ങി നടക്കുന്ന തെയ്യങ്ങളും വേദനയോടെ ശൂന്യതയിലേക്ക് മായുന്നതിനു എന്ടോസല്ഫാനും മറ്റു കൂട്ട് വിഷങ്ങളും കാരണമാകുന്നു ഇവിടെ . തായ് വേര് അറ്റ് പോകുന്ന ഒരു സമൂഹത്തിന്റെ  തളര്‍ച്ചയും ചിതറിയ മാനസികാവസ്ഥയും അതിന്റെ നിസ്സഹായതയെ ഉണര്‍ത്തുന്ന പല സംഭവങ്ങളും എന്മാകജെയില്‍ കാണുന്നുണ്ട്.  മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന രൂപത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ കാണുന്ന പുരുഷനും സ്ത്രീയും വാ...നര എന്ന്  നിലവിളിക്കുന്നത് കാസര്‍ഗോഡ്‌ ജില്ലയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍  കണ്ട ഒരാള്‍ക്കും ഒരു അതിശയോക്തിയല്ല. 
മനുഷ്യനെ വേണ്ടാ എന്ന് പറയുന്ന മനുഷ്യര്‍ അധികമായി  ക്കൊണ്ടിരിക്കുന്നു . ഇരയും ഇരപിടിയനും ഇവിടെ മനുഷ്യന്‍ തന്നെ എന്ന പ്രത്യേകതയും ഉണ്ട്.  മറ്റു ജീവികള്‍ക്കുള്ള വാസസ്ഥലങ്ങളും സ്വന്തമാക്കാന്‍ അവരേയും അവരുടെ വാസസ്ഥലത്തെയും ആക്രമിച്ചു നശിപ്പിച്ചു ജൈത്ര യാത്ര തുടരുന്ന മനുഷ്യന്റെ പ്രശ്നം മനുഷ്യന്‍ തന്നെ. 

ഇപ്പോഴും ഒരുവിധത്തിലുള്ള പാലായനം ചെയ്യുന്ന മനുഷ്യന് ഇന്ന് ഇടം മാറി ജീവിക്കാനുള്ള പരിമിതികളും വര്‍ധിച്ചു വരുന്ന ജന സംഖ്യയും മഹാ പ്രശ്നങ്ങളാണ്. ഇതൊക്കെ ദേവയാനിയും നീലകണ്ഠന്‍ നും തിരിച്ചറിയുമ്പോഴേക്കും അവര്‍ പിറവിയുടെ ആദ്യ ഗേഹത്തിലേക്കുള്ള മടക്ക യാത്ര തുടങ്ങി കഴിഞ്ഞിരുന്നു . ഇത് ഇന്നത്തെ തലമുറയ്ക്ക് ഏര്‍പ്പെട്ട വീഴ്ച തന്നെയാണ്. 

ഗുഹ  കറുത്ത ഗുഹ , ജനിമൃതികള്‍ പതുങ്ങിയ  ഗുഹ , പ്രപഞ്ച രഹസ്യങ്ങളുടെ ഗുഹ, അറിവിന്റെ വിത്തുകളെ  സൂക്ഷിക്കുന്ന ഗുഹ . അതിലേക്കു കടക്കാന്‍ ഗുഹ ആവശ്യപ്പെടുന്നത് ഒന്ന് മാത്രം. മനുഷ്യനെന്ന അദ്ഭുത ജീവി ആദ്യമായി പ്രകൃതിയില്‍ നിന്നും അകന്നു പോകാന്‍ അവന്‍ അണിഞ്ഞ വസ്ത്രം കളയാന്‍ .ഇവിടെ മുഴച്ചു നില്‍ക്കുന്ന മിസ്ടിസിസവും പ്രതീകാത്മകതയും എന്മകജെയേ ഒരു ലോക നിലവാര എഴുത്തിലേക്ക്‌ എത്തിച്ചു എന്ന് വേണം പറയാന്‍.  
എന്മകജെയിലെ ഗുഹ    ജീവന്‍ തുടിക്കുന്ന ഗര്‍ഭ പാത്രമാകുന്നു . അവിടെ കഴുതയുടെ വടിവില്‍ കാത്തിരിക്കുന്ന നല്ലവനായ മഹാബലി . സ്ത്രീയും പുരുഷനും വന്നതും സംഗമിക്കുന്നതും  ഇവിടുന്നു തന്നെ . ഗുഹയുടെ കാളിമയിലേക്ക്  തിരികെ പോകാന്‍ തയാറെടുക്കുന്ന  പുരുഷനും സ്ത്രീയും നഗ്നരായി തല കീഴ്പ്പോട്ടായി തൂങ്ങി കിടക്കുന്നതും പ്രതീകാത്മകമായിരുന്നു. ഗര്‍ഭ പാത്രത്തില്‍ നിന്നും വരുന്ന കുഞ്ഞു തല കുത്തി പുറത്തേക്ക് വരുന്നു . കുഞ്ഞുങ്ങള്‍ അറിവ് തികഞ്ഞവരായിരിക്കാം  . വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി അറിവ് മുരടിച്ചു പോകുന്നവോ ? സാഹചര്യങ്ങള്‍ തീര്‍ക്കുന്ന അറിവ്  ഗുഹയില്‍ നിന്നും കിട്ടിയ അറിവില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാം. അകന്നു പോകുന്തോറും അറ്റ് പോകുന്ന ജീവനെക്കുറിച്ചുള്ള  തിരിച്ചറിവ്.  മനുഷ്യന്‍ അറിഞ്ഞും അറിയാതെയും രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ ശൂന്യത , കഴിവില്ലായ്മ , ഇതൊക്കെ എന്മകജെയുടെ അവസാനത്തെ അധ്യായത്തെ നിറവുള്ളതാക്കുന്നു     . 

ദേവയാനി  എന്ന സ്ത്രീയെ  പുരുഷ നിര്‍മ്മിത സമൂഹ വ്യവസ്ഥിതിയുടെ ഒരു ദയനീയ പരാജമായി ചിത്രീകരിച്ചത് എഴുത്തുക്കാരന്റെ സാമൂഹ്യ പ്രതിബദ്ധതയെ കാണിക്കുന്നു. അവള്‍ പുരുഷ നിര്‍മ്മിത പേര് പോലും കളഞ്ഞു നില്‍ക്കുമ്പോള്‍ സംസ്കാരങ്ങള്‍ക്കു അടിമപ്പടാതെ ജീവിക്കാനുള്ള പ്രകൃതിദത്തമായ കരുത്തും ഉദാത്തമായ പ്രണയവും പേറിയവളാകുന്നു  . സ്വയം ഒരു ഗുഹയെ ചുമന്നു നടക്കുന്ന ആദി സൃഷ്ടി മാതാവ്....

എനമകജെ  പൂര്‍ണതയില്‍ ലയിക്കുന്ന ഉദാത്തമായ നിമിഷങ്ങള്‍. .....എന്മകജെ ഒരു ലോകോത്തര സര്‍ഗാത്മക രചന എന്നുള്ളതിന് യാതൊരു സംശയമില്ല. 


Monday, June 28, 2010

ഒരു തിലകനും ഒരു ഏദന്‍ തോട്ടവും കുറെ ദൈവങ്ങളും

ഒരിക്കല്‍,  അതി പ്രശസ്ത അമേരിക്കന്‍ സംവിധായകന്‍ മാര്‍ടിന്‍ കോര്‍സെസീ   പറയുകയുണ്ടായി  , "മാര്‍ലോ ബ്രാന്‍ഡോ  അഭിനയ കലയുടെ  നാഴിക കല്ലാണ് എന്ന്  .  ഇനി മുതല്‍ മാര്‍ലോ ബ്രാന്‍ഡോവിനു മുമ്പെന്നോ മാര്‍ലോ  ബ്രാന്‍ഡോവിനു  പിമ്പെന്നോ  പറയേണ്ടിവരും" എന്ന് . പൂര്‍ണമായും  ശരിയായിരുന്നു അത്.  ബ്രാന്‍ഡോവിന്റെ   ശൈലി ഇപ്പോഴും എല്ലാവര്‍ക്കും പാഠങ്ങള്‍ തന്നെ. അഭിനയ സാങ്കേതികതയ്ക്ക് പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്ത പാഠങ്ങള്‍.  ലോകം അംഗീകരിച്ച ആ അതുല്യ നടന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായിരുന്നു. അമേരിക്കന്‍ സിവില്‍ റൈറ്റ് സിനും മറ്റും അദ്ദേഹം പൊരുതിയിരുന്നു എന്നതും ശ്രദ്ധേയമാണ്. . 

അതുപോലൊരു നടന്‍ നമ്മുടെ കൊച്ചു മലയാളത്തിലും ഉണ്ട്. ശരിക്കും ഒരു നാട്യ തികവ് .  മധ്യ വര്‍ത്തി കച്ചവട സിനിമകളിലെ അടിപൊളി മധ്യസ്ഥായി നായകന്മാരുടെ നിരയ്ക്ക് തട്ടിയ വ്യതി ചലനം . ഉറപ്പുള്ള അഭിനയ സാങ്കേതിക തികവുമായി തിളങ്ങുന്ന ഒരു നടന്‍. തിലകന്‍ . ചിത്രത്തിലെ   നായകന്‍ ആരെന്നോ സംവിധായകന്‍ ആരെന്നോ ഇവിടെ പ്രശ്നമല്ല. തിലകന്റെ കഥാപാത്രത്തിനു പുതുമ കിട്ടാന്‍ തിലകന്‍ മാത്രം മതി.

മോഹന്‍ലാലോ മമ്മൂട്ടിയോ വേറെ ആരെങ്കിലുമോ  താങ്കള്‍ക്ക് ഒരു വെല്ലുവിളിയായിട്ടു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ കണിശമായ ഭാഷയില്‍ വ്യക്തമായി തിലകന്‍ പറഞ്ഞു ,
" ഇല്ല എന്റെ കഥാപാത്രത്തില്‍ ഞാന്‍ കേറികഴിഞ്ഞാല്‍ പിന്നെ എന്റെ ശരീര ഭാഷ മുഴുവനും ആ കഥാപാത്രത്തിന്റെ മനസ്സിനനുസരിച്ചു ആയിരിക്കും . ഒരു നോട്ടം പോലും തിലകന്റെ ആവില്ല. ഇവിടെ എവിടെയാണ് തിലകനും അയാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും . അതുകൊണ്ട് തന്നെ എനിക്ക് അപ്പോള്‍ മോഹന്‍ലാലിനെയോ മംമൂട്ടിയെയോ  പരിചയം ഉണ്ടാവില്ല " 

 സ്ഫടികം എന്ന പടം ഭദ്രന്റെ ആണ്. മോഹന്‍ലാലിന്റെ ആണ്. പക്ഷെ ആ സിനിമ കണക്കിലൂടെ മാത്രം കുടുംബത്തെ നോക്കി  കണ്ടിരുന്ന ലോകത്തെ കണ്ടിരുന്ന ഒരു സ്കൂള്‍ അധ്യാപകന്റെ സിനിമയാണ്. അയാളുടെ ലോകത്തുണ്ടായ  വ്യതിയാനങ്ങളുടെ ,പ്രശ്നങ്ങളുടെ കഥ . അയാളുടെ അതീവ ശ്രദ്ധയുടെ കഥ . ശ്രദ്ധ ചോര്‍ച്ചകളുടെ കഥ .  കണക്കുക്കൂട്ടലിന്റെയും കിഴിക്കലിന്റെയും കഥ.  അവസാനം വരെ ആ കണക്കധ്യാപകന്റെ  ഭാവത്തിലൂടെ മാത്രം കഥയും സംവിധായകനും സഞ്ചരിക്കേണ്ടി  വന്നതിന്റെ  കഥ.     അത് അങ്ങനയേ  വരൂ. കാരണം ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് തിലകനായിരുന്നു. കിരീടത്തിലെ സേതു എന്ന കഥാപാത്രത്തിനു  മീഡിയ ഉണ്ടാക്കിയെടുത്ത ഒരു പ്രഭാവം അല്ല തിലകന് .മകനെ പോലിസ് ഉദ്യോഗസ്ഥന്‍ ആക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന സാധാരണ പോലിസുക്കാരനായ ഒരു അച്ഛന്റെ നിരാശയുടെയും അഭിമാനക്ഷതത്തിന്റെയും കഴിവില്ലായ്മയുടെയും കഥയാണ്‌. അവിടെയാണ് സിനിമ വിജയിച്ചത്. അതാണ്‌ സത്യവും. 
    പിന്നെ തിലകന് കിട്ടാതെ പോയ  ഭാരത  സര്‍ക്കാരിന്റെ നല്ല നടനുള്ള പുരസ്ക്കാരങ്ങള്‍  , അത് നല്ല അഭിനയം ഓരോ പ്രാവശ്യവും  തോറ്റ് പോകുന്നതിന്റെ   വിജയമായിരുന്നു. അല്ലെങ്കില്‍ മീഡിയ ഉണ്ടാക്കിയെടുത്ത ശക്തമായ ഒരു ലോബിയുടെ അല്ലെങ്കില്‍ ശക്തികേന്ദ്രങ്ങളിന്‍ പിടിപ്പാടുകളുടെ ആഘോഷമായിരുന്നു. എന്നും തിലകന്റെ നല്ല കഥാപാത്രങ്ങള്‍ രണ്ടാം നിലയില്‍ നിന്നോ മൂന്നാം നിലയില്‍ നിന്നോ ആണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്   അതിനു ഏറെ  കാരണങ്ങളൊന്നും ഇല്ല . ഒരൊറ്റ കാരണമേ ഉള്ളൂ ,കല കളഞ്ഞ കറ തീര്‍ന്ന കച്ചവട മൂല്യം .അത് തന്നെ.
     1990 ഇല്‍ തിലകന് ഏറ്റവും നല്ല നടനുള്ള പുരസ്ക്കാരം നല്‍കാന്‍ തീരുമാനിച്ചതായിരുന്നു.പെരുന്തച്ചനായി ജീവിച്ചതുക്കൊണ്ട് . പെരുന്തച്ചന്‍ എന്ന സിനിമയിലെ അഭിനയം,  ഇന്ത്യന്‍ അഭിനയ വേദിക്ക്  തന്നെ ഒരു പുത്തന്‍ വ്യാകരണം നല്‍കി   . ഒരു റെക്കോര്‍ഡ്‌ നാട്യം . പക്ഷെ  അമിതാഭ്  ബച്ചന്‍ എന്ന ഇന്ത്യന്‍ കച്ചവട സിനിമാ  മൂര്‍ത്തിയുടെ  ചില വേലത്തരങ്ങള്‍ മൂലം  തിലകന് ആ award   നഷ്ടപ്പെട്ടു. . അന്ന് അമിതാഭ് ബച്ചന്‍ ഒരു പ്രസ്താവന പുറത്തിറക്കി. താന്‍ അഭിനയ  ലോകത്ത് നിന്നും വിടവാങ്ങുന്നു എന്നൊക്കെ. അതിനു സര്‍ക്കാരിന്റെയും ചില ശിന്കിടികളുടെയും പാരിതോഷികമായിരുന്നു ബച്ചന് നല്ല നടനുള്ള award . ഇന്നും ബച്ചന്‍ സിനിമയില്‍ ഉണ്ട്. പാവം തിലകനിലെ അത്ഭുദ നടന്‍.  ഇതൊക്കെയാണ് പുരസ്കാരങ്ങളുടെ കഥ.   
നമ്മുടെ കഥകള്‍ 
      ഒരു  നാട്ടിലൊരു രാജാവോ സമ്പന്നനോ ഉണ്ടായിരുന്നു.  അവര്‍ക്കൊരു മകളോ മകനോ ഉണ്ടായിരുന്നു. അവന്‍/ അവള്‍ ഒരു പാവപ്പെട്ടവന്റെ മകനെ/മകളെ പ്രണയിക്കുന്നു. ഇതിനു ചുറ്റും ചുറ്റി നടക്കുന്ന ഒട്ടും കഴമ്പില്ലാത്ത കഥകള്‍ തന്നെയാണ് എത്രയോ കാലങ്ങളായി നാം കൊണ്ട് നടക്കുന്നത്. രാമായണ കഥയുടെ പ്രതി രൂപങ്ങള്‍. ശക്തനായ വില്ലനും എല്ലാം തികഞ്ഞ നായകനും തമ്മിലുള്ള തുറന്ന യുദ്ധം. അതിനു കാരണമാകുന്ന കുറെ  സ്ത്രീ കഥാപാത്രങ്ങളും . കുറെയേറെ പാട്ടുകളും പിന്നെ യുദ്ധങ്ങളും. ഇന്നും കേരളത്തിന്റെ സ്ഥിതി ഇതൊക്കെ തന്നെ. മലയാള സിനിമക്ക് ഒരു മാറ്റവും വരാതെ സൂക്ഷിക്കുന്ന ഈ സ്ഥിതി വിശേഷം എന്തിനെയാണ് സൂചിപ്പിക്കുന്നത് ? ഇതോണോ രാമ രാജ്യം എന്ന് പറയുന്നത് ?  
          ഇപ്പോള്‍ ടിവി ചാനലുകളില്‍ പല പല പഴയ ,പുതിയ പടങ്ങള്‍ കാണാന്‍ കിട്ടുന്നുണ്ട്‌ . എല്ലാ കഥകളും ഒന്ന് പോലെ ,എല്ലാ നായകന്മാരും ഒന്ന് പോലെ, എല്ലാ നായികമാരുടെയും അമ്മ കഥാപാത്രങ്ങളുടെയും കണ്ണീരിന്റെ കാരണവും ഒന്ന് പോലെ. മാവേലി നാട് വാണീടും പോലെ .
@ ഇതിനെ കുറിച്ച് തിലകന് വ്യക്തമായ ഉത്തരം ഉണ്ട്.  
" സംഭാഷണങ്ങള്‍  പോലും ഒന്നുപോലെ .മലയാളത്തില്‍ സ്രഷ്ടാക്കളുണ്ട്  സൃഷ്ടികള്‍ ഇല്ല  . എല്ലാവരും പറയുന്നു ഞാന്‍ സൃഷ്ടിക്കുന്നു സൃഷ്ടിക്കുന്നു എന്ന്. എന്താണ് സൃഷ്ടിച്ചത് എന്ന് ചോദിച്ചാല്‍ ഒന്നുമില്ല  . "
വ്യാസനും വാത്മീകിയും പിന്നെ ആയിരത്തൊന്നു രാവുകളും. ഇപ്പൊ പിന്നെ കുറെ ഇംഗ്ലീഷ് ഫ്രഞ്ച് പടങ്ങളുടെ  സിഡികളും . . പിന്നെ മറ്റു കഥാപാത്രങ്ങളെ തിരെഞ്ഞെടുക്കാനുള്ള കഷ്ടപ്പാടൊന്നും മലയാള സംവിധായകനില്ല . അതൊക്കെ നായക നടന്മാര്‍ നോക്കിക്കോളും , ക്ലൈമാക്സ്‌ ഉം ഉണ്ടാക്കുന്നത്‌ അവരാണ് എന്നാണു പറഞ്ഞു കേള്‍വി.  മലയാള സിനിമ ഉണ്ടാക്കാന്‍ എന്തെളുപ്പം അല്ലെ ?
ഏദന്‍ തോട്ടം 
ആദാമിനോട് ദൈവം പറഞ്ഞു  . "ആദാമേ ആദാമേ ദൈവമായ ഞാന്‍ നിന്നെ  ഈ വനിയില്‍ വാഴിക്കുന്നത്‌ കായ് കനികള്‍ തിന്നു ജീവിക്കാനാണ് .  നീ തിന്നും കുടിച്ചും ദിനരാത്രങ്ങളെ എണ്ണി തിട്ടപ്പെടുത്താതെയും  ജീവിക്കൂ. നിനക്ക് കൂട്ടിനായി ഞാന്‍ അവ്വയെയും തരുന്നു. സ്ത്രീയെ ഒരു സുഖമാക്കൂ .ഒരാളെയും ദൈവത്തെ പോലെയാകുവാന്‍ ദൈവമായ ഞാന്‍ സമ്മതിക്കയില്ല.  ഇതിനെതിരായി നീ  പ്രവര്‍ത്തിച്ചാല്‍ സൃഷ്ടിച്ചാല്‍ നിന്നെ ദൈവമായ  ഞാന്‍ ഈ വനിയില്‍ നിന്നും ചവുട്ടി പുറത്താക്കും . ഇത് അനുസരിച്ചു ജീവിക്കുന്നവന് ദൈവത്തിന്റെ കൂടുതല്‍ ഫലങ്ങള്‍ ഭുജിക്കാനും മറ്റും സാധിക്കും."
 മലയാള സിനിമയും ഏകദേശം ഇത് പോലെ ആണെന്ന് തിലകന്റെ  ഇന്നത്തെ അവസ്ഥ   കാണുമ്പോള്‍  തോന്നുന്നു. മലയാള സിനിമയിലെ ദൈവങ്ങള്‍ കല്പ്പിചിറക്കിയ നിയമങ്ങള്‍ തെറ്റിച്ചവരെ ദൈവങ്ങള്‍   ചവുട്ടിയും പുകച്ചും വനിയില്‍ നിന്നും പുറത്താക്കി . 
(എന്തിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി . 
തോട്ടം സൂക്ഷിപ്പാണോ കായ് കനികള്‍ ഭക്ഷിപ്പാനോ?
തോട്ടാക്കാരന്‍ പയ്യന്‍ വന്ത്.............
നന്ദി ശ്രീ  ഐ .വി ശശി   ) 
ഇതില്‍ നിന്നും ഒന്നുക്കൂടി നമുക്ക് മനസ്സിലായി. ഏദന്‍ തോട്ടം ഉണ്ടായതും ഇന്നും നിലനില്‍ക്കുന്നതും കേരളത്തില്‍ മാത്രം  ആണ്  . മാത്രമല്ല ദൈവങ്ങളുടെ സ്വന്തം നാടും കേരളമാണ് .

മൂന്നാം ലോക സിനിമകള്‍ 
 ഇറാനിയന്‍ ,ആഫ്രിക്കന്‍ , ലത്തീന്‍ അമേരിക്കന്‍ സിനിമകളിലൊക്കെ കാണുന്ന ഇതിവൃത്തങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. യുദ്ധ കെടുതികളില്‍ ഉഴലുന്ന , ദാരിദ്ര്യം കൊല്ലുന്ന  ജനതയുടെ പ്രശ്നങ്ങള്‍ പലതും പുറം ലോകം അറിഞ്ഞത് തന്നെ മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നും വന്ന സിനിമകളിലൂടെ ആയിരുന്നു.   വളര്‍ന്ന നാടുകളുടെ അവശിഷ്ടങ്ങളെ പേറിയും ,പേറുന്നത് അറിയാതെയും ജീവിക്കുന്ന സമൂഹങ്ങളെ , ചരിത്രാവശിഷ്ടങ്ങളായി പോകുന്ന സംസ്കാരങ്ങളെ  , ഒതുക്കപ്പട്ട മനുഷ്യരെ പ്രതിനിധീകരിച്ചു പുറത്ത് വരുന്ന സിനിമകള്‍ ലോക സിനിമാ ലോകത്ത് വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നമ്മുടെ സിനിമകള്‍ ഇപ്പോഴും ഏദന്‍ തോട്ടത്തില്‍ സുഖമായി കഴിയുന്ന ദൈവ ദാസന്മാരുടെതായി  തന്നെ തുടരുന്നു.  ഇവിടെ എത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ട്. ഒരു മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇല്ലായ്മ തൊട്ട് വര്‍ധിച്ചു വരുന്ന സ്ത്രീ പീറനങ്ങള്‍ ആത്മഹത്യകള്‍ ,അമിതമായ മദ്യാസക്തി ,പ്രകൃതി നാശം , ഭക്ഷണം ഇല്ലായ്മ ഇവയൊന്നും നമുക്ക് വിഷയങ്ങളല്ല. എപ്പൊഴും പ്രണയവും കാമവും .അതിനു വേണ്ടി ഉണ്ടാക്കുന്ന കശ പിശകളും.  സാമൂഹിക  പ്രതിബദ്ധതയുള്ള കലാക്കാരന്മാര്‍ നമുക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ സിനിമകള്‍. 
വയലാറെഴുതിയ 'ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം ...'  എന്ന ഗാനത്തിലെ വരികള്‍ പോലെ  ഈ നിത്യ ഹരിതയാം ഭൂമിയില്‍ വീണ്ടും ഒരു പുനര്‍ ജനി തേടുന്ന മനസ്സോടുക്കൂടി തന്നെ തിലകന്‍ മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്  ഏറ്റു പറച്ചിലുണ്ട്
".ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം ഭൂമിയിലെ സമ്പുഷ്ടി ശോഷിച്ചു പോയിരിക്കുന്നു.  
 വരും തലമുറയ്ക്ക്  ജീവിക്കാന്‍ പറ്റാതായിരിക്കുന്നു ഈ ഭൂമി . എന്റെ   തലമുറയില്‍ പെട്ടവരുടെ  ദീര്‍ഘ  വീക്ഷണമില്ലായ്മയും തെറ്റായ സംസ്കൃതി പരിപാലനവും മറ്റുമാണ്  ഭൂമിയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ കാരണങ്ങളില്‍ ഒന്ന് " (ഇവിടെ മലയാള സിനിമയും ഹരിതാഭ നഷ്ടപ്പെട്ടു യൌവനം ചോര്‍ന്നു .... ). സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു ഉണര്‍ന്ന കലാക്കാരന്റെ വാക്കുകള്‍ തന്നെയാണിത് .     ഇത് തീര്‍ച്ചയായും തിലകനിലെ കലാക്കാരന് തോന്നിയ ഭൂമി സ്നേഹം കൂടിയാണ്.  
 
         

കല മാറ്റങ്ങളെ പരിപോഷിപ്പിക്കുന്നു. മാറ്റങ്ങളിലൂടെ ശക്തമായ പുനര്‍ ജനികള്‍ ഉണ്ടാവുന്നു. അവ ബോധമുള്ള  സമൂഹത്തെ കെട്ടിപ്പടുക്കുന്നു. വീണ്ടും വീണ്ടും ഋതുക്കളില്‍ കല കൊഴുക്കുന്നു. ... 
മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്ത സമൂഹത്തില്‍  കലയ്ക്കെന്തു സ്ഥാനം.  
@ഉദാത്തമായ ഒരാവിഷ്കാരത്ത്തിനു വേണ്ടി കൊതിക്കുന്ന ഒരു തലമുറ നമുക്കില്ലേ ?
തിലകന്‍ പറയുന്നു , കലാകാരന് സാമൂഹിക പ്രതിബദ്ധത കൂടിയേ തീരൂ. വരും തലമുറകള്‍ക്ക് വേണ്ടിയും കലാക്കാരന്‍ ജീവിക്കേണ്ടതുണ്ട് .
 ഇവിടെ തിലകന്‍ മാത്രം ഇത് വിചാരിച്ചാല്‍ പോര. കാരണം കേരളം ദൈവങ്ങളുടെ നാടായതു കൊണ്ടും തിലകന്‍ ആ നാട്ടില്‍ ജീവിക്കുന്നത് കൊണ്ടും.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ 
ദൈവങ്ങളെ  ധിക്കരിച്ചു നടക്കുന്ന തിലകന് കിട്ടാവുന്നതിലും ഏറ്റവും വലിയ ശിക്ഷ കിട്ടി. എന്നിട്ടും അദ്ദേഹം പറയുന്നു.  കലാക്കാരന്‍ സമൂഹത്തെ സ്നേഹിക്കണം . എല്ലാ ജീവികളെയും ജീവികള്‍ അല്ലാത്തതിനെയും സ്നേഹിക്കണം എന്നൊക്കെ . 
സൂപ്പര്‍ താരങ്ങള്‍  എല്ലാ സിനിമകളിലും കൊടുക്കുന്ന ശബ്ദ വ്യതിയാനങ്ങള്‍ ഒന്ന് തന്നെയാണ്. ഏത് കഥാപാത്രവും ഒരേ ഭാവത്തില്‍ ഉള്ളവരാണ്. പിന്നെ action പടങ്ങള്‍ എന്ന പേരില്‍ എടുക്കുന്ന എല്ലാ പടങ്ങളിലും ഒരേ തരത്തിലുള്ള മുഷ്ടി ചുരുട്ടലും പ്രകടനങ്ങളും.  അടി വസ്ത്രം കാണിച്ചു കൊണ്ടുള്ള ഒരു തുള്ളലും . എല്ലാറ്റിലും  കഥാപാത്രങ്ങളില്ലാതെ നടന്‍ തന്നെ ആടുന്നു. വളരെ ദയനീയമായ ഈ രീതിയെ ആഹാ ഓഹോ എന്ന് പറയുന്ന മീഡിയകളും. ഒരു നടന് ആനന്ദലബ്ധിക്കു ഇനിയെന്ത് വേണം. ഇത്തരം ഒരു രീതി ലോകത്തില്‍ ഇന്ന് മലയാളത്തില്‍ മാത്രമേ ഉള്ളൂ. 
 (സ്ത്രീകളുടെ ശരീരത്തിന്റെ എവിടെയെങ്കിലും ഒരു ഭാഗം കണ്ടാല്‍ അത് ആഭാസം .അപ്പോള്‍ മലയാളി പ്രേക്ഷകരായ ആണുങ്ങള്‍ക്ക് കലിയോ മറ്റെന്തോ  ഇളകുമത്രേ.  കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ക്ക്‌ സൂപ്പര്‍ താരങ്ങളുടെ  കൊഴുത്ത തുടകളോ അടി വസ്ത്രമോ കണ്ടാല്‍ ഒന്നും പ്രശ്നമില്ല. അവര്‍ക്ക് ഒന്നും തോന്നാനും പാടില്ല. പുരുഷന്മാര്‍ക്ക് വേണ്ട മാനസിക നിയന്ത്രണങ്ങളും കൂടി സ്ത്രീകള്‍ ഏറ്റെടുത്തു ജീവിക്കുന്ന ഒരു വിചിത്ര സമൂഹമായി മാറിക്കൊണ്ടിരിക്കുന്നുവോ കേരളം . പുരുഷ മേല്‍ക്കോയ്മയുടെ തിളച്ചു മറിയുന്ന സൂര്യ വര്‍ഷങ്ങളിലാണ്  മലയാള സിനിമ .    ആഭാസം, സ്ത്രീ കാണിച്ചാല്‍ മാത്രമാണ്. പുരുഷന് എന്തുമാകാം  .സൂപ്പര്‍ താരങ്ങള്‍ക്കും !)
 ഇന്നത്തെ   തിലകന്‍ 
 യശ:ശരീരനായ  തമിഴ് ഗാന രചയിതാവ് കണ്ണദാസന്‍ എഴുതിയ  പാട്ടുകള്‍ തനിക്കു വല്ലാത്ത പ്രചോദനം തരുന്നു എന്ന് പറയുന്ന തിലകന്‍ കണ്ണദാസന്‍ എഴുതിയ "കള്ളിക്കേതു മുള്ളിന്‍ വേലി  ഇതുതാന്‍ എന്‍ കക്ഷി ...."എന്ന് പാടി  സ്വയം സമാധനിക്കയാണ്. പുതുമയോടെ ജീവിക്കുക  എന്നതിലും ഉപരി നിലനില്‍ക്കുക എന്ന കാര്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന സിനിമാ സമൂഹത്തിലെ അംഗങ്ങളായത് കൊണ്ടാവാം  അദ്ദേഹത്തിന്റെ    സ്വന്തം കുട്ടികളില്‍ നിന്നും  പോലും ഒരു തുറന്ന സഹായ വാഗ്ദാനം അദ്ദേഹത്തിനു കിട്ടാതിരിക്കുന്നത്. 

    ലോക പ്രശസ്ത മലയാളി ചിത്രക്കാരന്‍ ബോസ് കൃഷ്ണമാചാരി പറയുന്നു ,"ഒരു കലാക്കാരന്‍ എപ്പോഴും ഒറ്റയാനായിരിക്കും. യാത്രകള്‍ അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും കൂടുതല്‍ കലാമൂല്യത്ത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ഈ ഒറ്റയാന്മാര്‍ അറിഞ്ഞു പകരുന്ന കലയും സ്നേഹവും സമൂഹത്തിന്റെ വളര്‍ച്ചക്ക് പങ്ക്  വഹിക്കുന്നതായിരിക്കും. ഇവരെ രക്ഷിക്കേണ്ട ചുമതല സമൂഹത്തിന്റെ ആണ്. "
 എത്ര  എത്ര സാധാരണ, അസാധാരണ ജീവിതങ്ങള്‍  തിലകന്റെ ഗ്ലാമര്‍ ഇല്ലാത്തെ  മുഖത്തിലൂടെ കേരള ജനത കണ്ടു. മലയാള സിനിമാ അഭിനയത്തിന്റെ അളവ് കോല്‍  എന്ന് എതിരില്ലാതെ  അംഗീകരിക്കപെട്ട പ്രതിഭ. സ്വതന്ത്രമായ ചിന്തകളെ  കഥാപാത്രമല്ലാതെ തന്നെ  ഉദാത്തമായി പ്രകടിപ്പിച്ചതുക്കൊണ്ട്  പലപ്പോഴും  പ്രശ്നങ്ങളിലേക്ക്  വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും ഒരിക്കലും സമചിത്തത വിടാതെ അതിനെയൊക്കെ നേരിടുന്ന ഒരു ധാര്‍ഷ്ട്യം നിറഞ്ഞ   വ്യക്തിത്വം. 
 'നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍' എന്ന സിനിമയില്‍ ഹീറോ മോഹന്‍ലാല്‍ ആയിരിക്കാം. പക്ഷെ അതിലെ ഓരോ രംഗത്തും നിറഞ്ഞു നിന്നത് തിലകന്‍ തന്നെയാണ്. എന്തൊരു കരുത്തുറ്റ  അഭിനയ ശൈലി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കാമാസക്തി നിറഞ്ഞ ജന്മി . ഇതൊക്കെ നമുക്ക് സൂക്ഷിക്കാന്‍ തിലകന്‍ തന്ന മയില്‍‌പീലികളാണ്.കേരളത്തില്‍ contemporary art നു മാത്രമായുള്ള ഒരു മ്യൂസിയത്തിന്റെ അത്യാവശ്യം നിലനില്‍ക്കുന്നുണ്ട്. അവിടെ സൂക്ഷിക്കപ്പെടെണ്ട കലാ സൃഷ്ടികളില്‍ നല്ല സിനിമകളും വരും . അതില്‍ തീര്‍ച്ചയായും തിലകന്റെ വേഷപകര്ച്ചകളും .  വേഷത്തിന്റെ വലുപ്പ ചെറുപ്പങ്ങളെ വകവെക്കാതെ സാന്ദ്രമായ അഭിനയ ചാരുതയില്‍ ആ വേഷത്തെ അങ്ങേയേറ്റം പൊലിപ്പിക്കുന്ന ചാതുര്യം തിലകന് മാത്രമേ ഉള്ളൂ. 
 
@മോഹന്‍ലാലിനു അങ്ങിനെ ആകുവാന്‍ പറ്റുന്നുണ്ടോ ? 
തിലകന്‍  - ഇല്ല എന്ന് തന്നെ തോന്നുന്നു. ശ്രമിച്ചാല്‍ പറ്റുമായിരിക്കും .
 ഒരു നല്ല നടന് വേണ്ട വ്യാകരണങ്ങള്‍ ഇനിയും ലാലിന്  പ്രാപ്യമായിട്ടില്ല എന്നാണു ഈ ഉത്തരത്തില്‍ നിന്നും നമുക്ക് ഊഹിക്കാന്‍ പറ്റുന്നത്. ശ്രമിച്ചാല്‍ പറ്റും .
 നസിറുധീന്‍ ഷാ എത്തിപ്പെട്ടത്  പോലെ ഒരു പരന്ന അഭിനയ ലോകത്തില്‍ എത്തിപ്പെട്ടില്ല എന്നതും തിലകന് പറ്റിയ ഒരു പ്രശ്നമാണോ? പക്ഷെ ലോക പ്രശസ്ത കാന്‍ ഫെസ്ടിവലില്‍ 2010 ലെ നല്ല നടനുള്ള പുരസ്കാരം നേടിയ ജേവിയര്‍ ബാദം ഒരു സ്പാനിഷ്‌ നടനാണ്‌.  ആ ഭാഷാ  ചിത്രത്തില്‍ അഭിനയിച്ചു തന്നെയാണ് അദ്ദേഹം സമ്മാനം നേടിയതും . 
@മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബട്ജെറ്റ് പടങ്ങളും വന്‍  ബട്ജെറ്റ് പടങ്ങളും  ആര്‍ക്കു വേണ്ടി ? 
ഈ ചോദ്യത്തിന് സത്യസന്ധമായ  ഒരു  ഉത്തരം തരാന്‍ തനിക്കു കഴിയില്ലെന്ന് തിലകന്‍ സമ്മതിക്കുന്നു. 

മലയാള  സിനിമയ്ക്ക് പേശീശോഷണ രോഗം പിടിപ്പെട്ടുപോയി .  ഒരു സോമാലിയ ചിത്രം പോലെ വയറു വീര്‍ത്തു  ഉണങ്ങി ജീവന്റെ ഒരു നുറുങ്ങു മാത്രം അവശേഷിക്കുന്ന നെഞ്ചുമായി   നില്‍ക്കുന്ന മലയാള സിനിമ    മരിച്ചു കൊണ്ടിരിക്കുന്നു  എന്ന് ബുദ്ധി ജീവികളും നിരൂപകരും പറയുമ്പോള്‍ മലയാള സിനിമ മരിച്ചു കഴിഞ്ഞു എന്നാണു തിലകന്റെ വാദം. ഏതായാലും ഒന്ന് ഉറപ്പാണ്.  
മലയാളത്തിലെ ഒരേ ഒരു താര സംഘടനയില്‍ അംഗം ആകാന്‍ പറ്റാത്തവര്‍ക്കിവിടെ നിലനില്‍പ്പ്‌ പോലും ഇല്ല . പിന്നെ തിലകന്‍ ഒരു താരമല്ലാത്തതും  പ്രശ്നമാണ്. നാളെ നിങ്ങള്‍ക്കും ഒരു നടനാവണം എങ്കില്‍  ഇതൊക്കെ പാലിക്കണം.   ഈ സംഘടന ഒരു തരം സാമ്രാജ്യത്വ അജണ്ട സൂക്ഷിക്കുന്നുണ്ടോ ? ജാതി ഭേദങ്ങളും  വര്‍ണ ഭേദങ്ങളും ലിംഗ ഭേദവും ഇതിന്റെ പിന്നിലെ ചില അലിഖിത നിയമങ്ങളെ ഒരുക്കുന്നുണ്ടോ? ചിലരൊക്കെ പറയുന്ന അടക്കം പറച്ചിലുകളില്‍ ഇങ്ങിനെയൊക്കെ കേള്‍ക്കുന്നു.
ഗുണ്ടായിസം മലയാള സിനിമയില്‍ ഉണ്ടോ?
തിലകന്‍ - ഞാനിത് നേരത്തെ അറിഞ്ഞതാണ്. ഒരു മാഫിയയാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്‌. അവര്‍ വെളിയില്‍ നിന്നും വന്നവരല്ല. നൂറു ശതമാനവും  ഇവിടെയുള്ളവര്‍ തന്നെ.

ഇന്നത്തെ കേരള സമൂഹത്തില്‍ ഒരാളുടെ  വളരെ വ്യക്തിപരമായ ചില സ്വഭാവ വിശേഷങ്ങള്‍ ആണ് അയാളുടെ അതി ഗംഭീര   കഴിവുകളെ പോലും പ്രതിനിധീകരിക്കുന്നത്. അയാളുടെ  ദേഷ്യം , വെപ്രാളം, കാമം , പ്രണയം. അസൂയ ഇതൊക്കെ അളവുക്കോലാക്കി  മാത്രം ഒരാളുടെ  കഴിവുകളെ വിലയിരുത്തുന്ന ഒരു സംസ്കാരം ഇന്ന് കേരളത്തില്‍ ബലപ്പെട്ടുവരുന്നു.  തിലകനെ മറ്റുള്ളവര്‍ അംഗീകരിക്കണം  എങ്കില്‍ തിലകനിലെ നല്ല നടന്‍ എന്ന ഗുണം മാത്രം പോരാ. അദ്ദേഹം  'പലരുടെയും' ചൊല്‍പ്പടിക്ക് നില്‍ക്കും നല്ല പിള്ള ആയിരിക്കയും വേണം.  ഇന്ന് ഒരു ബാഡ് ബോയ്‌ എന്ന പ്രതിച്ഛായയില്‍   വാഴും തിലകന്‍ വീണ്ടും, ആ പഴയ ഹോളിവൂടിലെ ബാഡ് ബോയ്‌ എന്ന് വിളിക്കപെട്ട   ബ്രാന്‍ഡോവിനെ ഓര്‍മിപ്പിക്കുന്നു.  തിലകനെ കുറിച്ച് കുറ്റം പറയുന്ന പലരും 'അയാളുടെ charecter ശരിയല്ല 'എന്നാണു പറയുന്നത്.  

മാന്യതയുടെ പുറംതോടിനുള്ളില്‍    ജീവിക്കുന്ന ആര്‍ത്തിയും അസൂയയും വക്രതയും കൊണ്ട കേസരികളെ പോലയല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന പച്ചയായ മനുഷ്യന്‍ തിലകനിലുണ്ട്.ഒരു മധ്യ വര്‍ത്തി കുടുംബത്തില്‍ നിന്നും വന്ന ജീവിതാനുഭവങ്ങള്‍ കുറഞ്ഞ  നായക , പ്രതി നായക നടനല്ല തിലകന്‍. മണ്ണ് മണക്കുന്ന മനുഷ്യരോടൊപ്പം ജോലി ചെയ്തു നാടകം കളിച്ചു തീക്ഷണമായി വിയര്‍ത്തു വളര്‍ന്ന ദ്രാവിഡന്‍ .അതുകൊണ്ട് തന്നെ തിലകന്റെ  ദേഷ്യവും പ്രണയവും കുശുമ്പും മതിലുകളില്ലാതെ ഒഴുകുന്നത് അയാളുടെ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന പച്ചയായ കലാക്കാരന്റെ പരിമിതികളെയും  കാണിക്കുന്നു.       
നമ്മുടെ കച്ചവട സിനിമ നായകന്മാരുടെ    മടക്ക യാത്ര  തുടങ്ങി കഴിഞ്ഞു. ആ വേദനയില്‍ അരിശം മൂത്ത് കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ പോലെ തോന്നുന്നു ഇതൊക്കെ.   ലോക നിലവാരമുള്ള  നടനായ തിലകന്‍  മലയാളത്തിന്റെ അഭിമാനമാണ്  . ആ നടന് ഇത്തരം ഒരു ഗതി വരുന്നത് വേദനാജനകവുമാണ്  . ഇതിനു കേരള സര്‍ക്കാരിന്  ഒന്നും ചെയ്യാനില്ലേ . ഇത് പോലൊരു ലോക നിലവാരമുള്ള അഭിനേതാവിനെ , കലാക്കാരനെ  സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഇനിയും  മനസിലായിട്ടില്ലേ. കലയും നല്ല കലാക്കാരന്മാരും ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് . നാടകങ്ങളിലൂടെയും ഗാനങ്ങളിലൂടെയും നൃത്ത രൂപങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ്‌ ചിന്തകളെ വളര്‍ത്തിയവര്‍ക്ക് ,സാക്ഷരത വിതച്ചവര്‍ക്ക് ഇന്നത്തെ കലയുടെ കൊടുമുടിയായി  കണക്കാക്കുന്ന സിനിമയിലെ ഈ കൈയാങ്കളി മതിയാക്കാന്‍ ഒന്നും പറയാനില്ലേ?  72 വയസ്സ് കഴിഞ്ഞ ഒരു മുതിര്‍ന്ന വ്യക്തിത്വത്തോടാണോ   ഈ ബഹളമൊക്കെ? 
 
താര സംഘടനയിലെ  അംഗം അല്ലാതിരുന്ന ശ്രീനാഥിന്റെ  മരണത്തിലും  പല  ദുരൂഹതകളും  ബാക്കി  നില്‍ക്കുന്നു എന്ന് പത്രങ്ങളിലൂടെ ശ്രീനാഥിന്റെ ബന്ധുകള്‍ നിലവിളിക്കുന്നു.  ആര് ആരെ പേടിക്കുന്നു? താര സംഘടന വ്യക്ത്യധിഷ്ടിത  താല്‍പര്യങ്ങളെ സൂക്ഷിക്കുന്നുണ്ടോ? ഇടവേള ബാബുവിനെ പോലുള്ളവര്‍  ആരാണ്? (സിനിമയില്‍ ഇടയ്ക്കൊക്കെ വന്നു പോകുന്നവരും നടന്മാരാണോ ? ) ഈ സംഘടന എന്തിനു വേണ്ടി നിലകൊള്ളുന്നു? ആര്‍ക്കു വേണ്ടി?   നടീ നടന്മാര്‍ക്ക്  മാസപ്പടി കൊടുക്കുക എന്നതില്‍ കവിഞ്ഞു എന്താണ് സംഘടന ലക്‌ഷ്യം വെയ്ക്കുന്നത്    ?    സ്വതന്ത്രമായ ഒരു അഭിനയ ശൈലി കാഴ്ച്ചവ്ക്കുന്നവരെ സംഘടന ആദരിക്കുന്നുണ്ടോ  ? ഇത്തരം ഒരു പാട് ചോദ്യങ്ങളും അമ്മയ്ക്ക് ചുറ്റും നില്‍ക്കുന്നു .

ഒരു നടന്‍ ആവേശം കൊണ്ടോ ക്ഷോഭിച്ചോ വല്ലതും പറഞ്ഞാലോ മറ്റോ വന്നാല്‍ ആ സംഘടന അയാളെ പുറത്താക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ രാഷ്ട്രീയ ധാര്‍മികതയെ  സംശയിക്കേണ്ടിയിരിക്കുന്നു.തൊഴില്‍ സംഘടനകള്‍ അരാഷ്ട്രീയ സംഘങ്ങളായി മാറുന്നുണ്ടോ ?നടിമാര്‍ക്ക് ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്.?സിനിമയുടെ പിന്നാമ്പുറങ്ങളില്‍  നടിമാര്‍  നേരിടേണ്ടി വരുന്ന ചൂഷണങ്ങളെയും ലൈംഗിക വൈകൃതങ്ങള്‍ മറ്റും അപവാദങ്ങളേയും   ഇവര്‍ എങ്ങിനെയാണ് പ്രതിരോധിക്കുന്നത് ?. 
 
അമ്മ അടിയന്തിരമായി  ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍  
1ശരീരം മുഴുവനും മാംസ ബാഗ്സ് (പാക്സ് അല്ല )തൂക്കി നടക്കുന്ന നായക നടന്മാരെ നൃത്ത രംഗങ്ങളില്‍ നിന്നും വിലക്കുക  
2നിത്യേനയുള്ള വ്യായാമത്തിന് ഉത്തരവിടുക. (ഇവിടെ ഒരു കാര്യം കൂടിയുണ്ട്. നല്ല ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ നല്ല മനസ്സിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.... )
3കൂടുതല്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുത്തുക .അവര്‍ കുറച്ചു എങ്കിലും വിയര്‍ക്കട്ടെ 
4 അടി വസ്ത്രം കാണികളുടെ നേരെ കാണിച്ചു കൊണ്ടുള്ള നൃത്ത രംഗങ്ങള്‍ ,സംഘട്ടന രംഗങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. മണിയംപിള്ള രാജുവും രഞ്ജിത്തും ഷാജി കൈലാസും ഇത് പ്രത്യേകം ശ്രദ്ധിക്കണം. 
5 നടന്  one piece സീന്‍ കാണിച്ചേ തീരു എന്നുണ്ടെങ്കില്‍ ഒരു കുളി സീന്‍ ആകാം .പക്ഷെ അവിടെ ഒരു ലൂസ് സോംഗ് ആയാല്‍ കാണികള്‍ക്ക് പുറത്ത് പോയി പോപ്കോണ്‍ തിന്നാനുള്ള നേരം കിട്ടും.
6മാവേലി നാട് വാണിടും കാലം എന്ന ഗാനം  പാടാതിരിക്കുക . 
 
എത്രയോ തിലകന്മാരില്‍ നിന്നും നടന്‍ തിലകന്‍ വ്യത്യാസപ്പെടുന്നത് നാട്യ പ്രതിഭ കൊണ്ട് തന്നെയാണ്.
ഒറ്റയാനായി അലയാന്‍ തിലകനെ വെറുതെ വിടുക . നല്ല കഥാപാത്രങ്ങളുമായി തിലകന്‍ തിരിച്ചു വരുവോളം  ...........

Wednesday, April 28, 2010

നിന്നെ തേടുമ്പോള്‍



നീ എവിടെയാണ്?
ആര്‍ക്കോ വേണ്ടി നീ ഉടുത്തൊരുങ്ങിയ  
തണുത്ത നിറങ്ങളിലും 
വേദന മാറ്റാന്‍ നീ പുകച്ച
സിഗരറ്റ് പുകയിലും ,
തണുപ്പകറ്റാന്‍ നീ ഊതികുടിച്ച ചായയിലും 
നിന്നില്‍ നിന്നും തെറിച്ചു വീണ 
നെടുന്നിശ്വാസങ്ങളിലും 
നീ ഇല്ല..

നീ കണ്ട ശിവാനി കുന്നുകളിലും 
നിന്നെ കോരി തരിപ്പിച്ച 
സുന്ദരിയുടെ മുല ഇടുക്കിലും 
നീ അഭയം തേടിയ ഏദന്‍ തോട്ടത്തിലും
നിന്നെ ശുദ്ധീകരിച്ച യൂഫ്രട്ടീസിലും 
നീ ഇല്ല ..

നീ എപ്പോഴും നനയുന്ന മഴ ഇറമ്പിലും
നിന്നോട് മത്സരിക്കും
വെയിലിന്റെ തീക്ഷണ നാവുകളിലും 
നീ ദിശ തേടുന്ന തെരുവ്  മുനകളിലും
നിന്നെ അവഗണിക്കുന്ന കാറ്റിലും
നീ  ഇല്ല....

നിന്റെ വിരുന്നുണ്ട്‌ നിറഞ്ഞ ചിരികളിലും
നീ  പകര്‍ന്ന സൗഹൃതങ്ങളിലും ,
നീ മെരുക്കാത്ത അയല്‍ മനുഷ്യരിലും
വായിക്കാന്‍ നീ ഒരുക്കുന്ന അക്ഷരങ്ങളിലും
നീ ഇല്ല.........

നീ ഇപ്പോള്‍ എവിടെയാണ് ? 


Tuesday, April 20, 2010

മലയാളീ പുരുഷന്മാര്‍ ലൈംഗിക പട്ടിണിയിലോ?







മലയാളീ പുരുഷന്മാര്‍ ലൈംഗിക പട്ടിണിയിലോ?  






                                       കേരളത്തില്‍ സൗഹൃതം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വസ്തുതയാണ്. അത് ആണും പെണ്ണും തമ്മിലുള്ളതാണ് എങ്കിലോ തീര്‍ന്നില്ലേ . ഇത്രക്കും പക്വതയില്ലാത്ത ഒരു സമൂഹം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാണാന്‍ പറ്റൂ . കേരളത്തിനു പുറത്ത് വന്ന പല സ്ത്രീകളും  അവരുടെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തി കാണിക്കുന്നത് നമ്മള്‍ കാണുന്നുമുണ്ട്. അരുന്ധതി റോയ് അടക്കമുള്ള   എത്രയോ പ്രശസ്തരും മുഖ്യരുമായ സ്ത്രീകള്‍ കേരളത്തിനു പുറത്ത് ജീവിക്കുന്നു. ഇവര്‍ക്കൊന്നും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കേരളത്തിനോട് ക്ഷമിക്കണം മലയാളീ പുരുഷന്മാരോട് അങ്ങേയറ്റം വെറുപ്പാണ്. ഈ വെറുപ്പ്‌ ചിലരില്‍ ഭയമായും, ചിലരില്‍ സങ്കടമായും മറ്റു ചിലരില്‍ ദേഷ്യമായും കാണുന്നു.  കേരളത്തില്‍ ഒരു പ്രാവശ്യം യാത്ര ചെയ്ത ഏതൊരു  മറു നാടന്‍ സ്ത്രീക്കും ഇതേ വാക്കുകളാണ് പറയാനുള്ളത്.

                                    ഇതിലൊക്കെ രസം കേരളത്തിനു പുറത്ത് പോയ ഒട്ടു മുക്കാല്‍ പുരുഷന്മാരിലും , സ്ത്രീകളില്‍ കാണുന്ന മേല്‍പ്പറഞ്ഞ വ്യക്തമായ ഗുണം കാണാന്‍ കഴിയുന്നില്ല എന്നതാണ്. എവിടെ പോയാലും സ്ത്രീകളോടുള്ള പെരുമാറ്റവും മറ്റും ഇവര്‍ക്ക് ഒരു പോലെയാണ്. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുക, ഇവരെ മൈന്‍ഡ് ചെയ്യാതെ നടക്കുന്ന സ്ത്രീകളെ അത് ഒരു പോക്ക് കേസാണെന്ന് പറയുക, ഇവരെ സുഹൃത്തുക്കളായി കാണുന്ന സ്ത്രീകളെ പോലും,  കൂടി കുടിക്കുന്ന നേരങ്ങളില്‍ സഹ കുടിയന്മാരോടു വളരെ മോശമായി അവതരിപ്പിക്കുക , മോറല്‍ പോലിസിംഗ് നടത്തി ആ സ്ത്രീയുടെ ഫോണ്‍ നമ്പരും വിലാസവും ഒക്കെ സഹ മലയാളീ കുടിയന്മാര്‍ക്ക് കൊടുക്കുക , അവരോടൊപ്പം ശയിച്ചതായും കാമ കേളികളില്‍  ഏര്‍പ്പെട്ടതായും അങ്ങിനെ ഒരായിരം നുണക്കഥകള്‍ ചമയ്ക്കുക ,തുടങ്ങി ഒരു കൂട്ടം നല്ല പെരുമാറ്റങ്ങള്‍ മലയാളികളില്‍ മാത്രം കാണുന്ന ഒരു അദ്ഭുത കഴിവാണ് എന്നാണു  സകല സ്ത്രീകളും പറയുന്നത്.      

                                  എനിക്ക് വളരെ പരിചയമുള്ള ഒരു ആണ്‍ പത്രക്കാരന്‍ ഇന്നലെ ഫോണില്‍ വിളിച്ചു . ഒരു സൗഹൃത സംഭാഷണം അത്ര തന്നെ  . അപ്പോള്‍ ഒരു ചില രാഷ്ട്രീയക്കാരായ സ്ത്രീകളെ ക്കുറിച്ചും ,33 % സംവരണത്തെ ക്കുറിച്ചും ബില്‍ നടപ്പാക്കാന്‍ നേരം നടന്ന രാഷ്ട്രീയ  പൊറാട്ട് ക്കളിയെ  കുറിച്ചും ഒക്കെ സംസാരിച്ചു വന്നപ്പോള്‍ അയാള്‍ പെട്ടെന്ന് ഒരു സ്ത്രീയെ വളരെ മോശമായി അവതരിപ്പിച്ചു. എനിക്ക് വല്ലാതെ കോപം വന്നു. അത് ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു . അതിനു അയാള്‍ പറഞ്ഞ വാക്ക് ഇതാണ്. "നിനക്കെന്തു കുന്തം അറിയാം. ഇവളുമാരൊക്കെ എത്ര റസ്റ്റ്‌ ഹൗസസ് കണ്ടിട്ടാണ് ഇങ്ങിനെയൊരു പൊസിഷനില്‍ വരുന്നത് അറിയോമോ ? എല്ലാം തനി പോക്ക് കേസുകളാ ഇവളുമാരാന് നമ്മളെ ഭരിക്കാന്‍ വരുന്നത്. നാട് നന്നായത് തന്നെ."  ഇത് കേട്ടപ്പോള്‍ അയാളോട് ഞാന്‍ ചോദിച്ചു ഇവിടെ ഭരിക്കുന്ന എല്ലാ ആണുങ്ങളും വളരെ നല്ലവരാണോ? ഇവര്‍ ഇതൊന്നും ചെയ്തില്ലേ. ഭരണം കൈയില്‍ കിട്ടാന്‍ സ്ത്രീകള്‍ ആരുടെ കൂടെയാണ് ഇത്തരം " തെറ്റുകള്‍ " ചെയ്യേണ്ടത്. ഈ പുരുഷന്മാര്‍ക്ക് അതില്‍  ഒട്ടും പങ്കില്ലേ.  ഒരു കര്‍മം തെറ്റെങ്കില്‍ അതില്‍ പങ്കാളികള്‍ ആയ രണ്ടുപേരും തെറ്റുക്കാരല്ലേ. ഇവിടെ സ്ത്രീകള്‍ മാത്രം എങ്ങിനെ തെറ്റുക്കാരാവുന്നു . രാഷ്ട്രീയം വ്യാപാരമായി എന്ന് കൂവി നടക്കുന്നവര്‍ക്ക് സ്ത്രീകള്‍ വന്നപ്പോള്‍ അതിനു മറ്റൊരു വിശദീകരണം കൊടുക്കാന്‍ എളുപ്പമായി. 

                                    ഇതിലൊക്കെ    തമാശ , മീഡിയയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളും മലയാളീ പുരുഷന്മാരുടെ മുമ്പില്‍ പോക്ക് കേസാണ്. ചെന്നൈയില്‍ ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ .  സമൂഹത്തില്‍ ആണുങ്ങള്‍ ഏര്‍പ്പെടുത്തിയ ഒരു നിയമങ്ങളെയും അനുസരിക്കാത്തെ അവരെ കുറിച്ച് ഇനി പറയാത്തതായി ഒന്നുമില്ല. സുന്ദരിയായ അവള്‍ എന്റെ നല്ലൊരു സുഹൃത്താണ്. ഒട്ടും ആണുങ്ങളെ വക വെയ്ക്കാതെയുള്ള    അവളുടെ ജീവിതം എത്രയോ  മാധ്യമ പ്രവര്‍ത്തകരെ പോലും ചൊടിപ്പിച്ചിട്ടുണ്ട് . അവള്‍ക്കു  തെറികളും ലൈംഗിക വേഴ്ചൈക്കായുള്ള ക്ഷണങ്ങളും   എസ എം എസ ആയി അയച്ചിരുന്ന  കേരളത്തിലെ വളരെ പ്രശസ്ത ചാനലിലെ റിപ്പോര്‍ട്ടറെ അവള്‍ ശാസിച്ചതിനു അയാള്‍ ചെയ്ത അറ്റകൈ അവളെ   മാനസികമായി തകര്‍ത്തു കളഞ്ഞു. അയാള്‍ അവളെ കുറിച്ചൊരു പ്രൊഫൈല്‍ ഉണ്ടാക്കി ഒരു വെബ്‌ പേജില്‍ പ്രസിദ്ധീകരിച്ചു . അതില്‍ അവള്‍ available ആയ ഒരു പെണ്ണെന്നും പല തരത്തിലുള്ള സെക്സ് ഇഷ്ടപ്പെടുന്നുവെന്നും ഒക്കെ ആയിരുന്നു. കൂടാതെ അവളുടെ നമ്പരും അതില്‍ അയാള്‍ പരസ്യപ്പെടുത്തി .പിന്നീട് വന്ന ഫോണ്‍ വിളികളെ കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്ക്ക് മനസിലാക്കാമല്ലോ . ആ ചാനലിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍  അവിടെ ഭരിക്കുന്ന ആണുങ്ങള്‍ക്ക് അത് പുല്ലു വിലയായിരുന്നു.  അവര്‍ അയാളെ ചെറുതായിട്ട് ശാസിച്ചു വിട്ടു. ഇന്നും ആ റിപ്പോര്‍ട്ടര്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു. എന്താണാവോ അയാള്‍ക്കും ചാനലിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കും തമ്മിലുള്ള കള്ളകളി . 

                                      അരുന്ധതി റോയ് പറഞ്ഞത് ഓര്‍മ വരുന്നു , കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലും തന്റെ മുഖത്ത് നോക്കി സംസാരിക്കാറില്ല. എന്റെ മാറത്തു നോക്കിയാണ് സംസാരിക്കുന്നത്. ഇതിനു  എഴുത്തുക്കാരന്‍ സക്കറിയ പ്രതികരിച്ചത് ഇങ്ങിനെ  ,ഇങ്ങിനെയുള്ള ഒരു സ്ഥിതി വരാന്‍ കാരണം കേരളത്തിലെ പുരുഷന്മാര്‍ അങ്ങേയറ്റം ലൈംഗിക പട്ടിണി അനുഭവിക്കുന്നവര്‍ ആയതു കൊണ്ടാണ്   എന്നാണു .   വളരെ ശരിയാണെന്ന് തന്നെ അതിനെ എടുക്കേണ്ടി വരും. ഞാന്‍ നേരത്തെ പറഞ്ഞ രണ്ടു സംഭവങ്ങളിലും പുരുഷന്മാരില്‍ കാണുന്ന മാനസിക അവസ്ഥ തെല്ലു വിഷമം ഉണ്ടാക്കുന്ന ഒന്നാണ്  . സ്ത്രീകളെ അംഗീകരിക്കേണ്ട . പക്ഷെ അവരെ തെറി പറയാതെ അവരുടെ മേല്‍ വ്യഭിചാര പഴി ചാര്‍ത്താതെ ഇരുന്നൂടെ . 

                           ഈയിടെ  ഇറാനിലെ മത പണ്ഡിതര്‍ ഭൂമികുലുക്കതിനും അഗ്നി പര്‍വത പൊട്ടിത്തെറിക്കും കാരണം മുസ്ലീം സ്ത്രീകളുടെ ഇന്നത്തെ വസ്ത്ര ധാരണ രീതിയാണ് എന്ന് പറഞ്ഞിരിക്കുന്നു . ടെഹ്‌റാനില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭൂമി കുലുക്കത്തിന് കാരണമാകാന്‍ പോകുന്നത് ഈ കാരണം ആണ് എന്നാണു അവരുടെ മതം   ശരീരം മുഴുവനും മറയ്ക്കാതെയും മറ്റും ഉള്ള വസ്ത്ര രീതി പുരുഷന്മാരെ വഴി തെറ്റിക്കുന്നു എന്നും അത് ഒരു ചീത്ത സമൂഹത്തിനു കാരണമാകുന്നു എന്നും പറഞ്ഞിരിക്കുന്നു.   ഇത് മതാചാരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങിനെ പറഞ്ഞാതാണ്. 
                       
  പക്ഷെ കേരളത്തിലെ സ്ത്രീകള്‍ക്ക് സദാചാര നിര്‍ബന്ധിത നിയമങ്ങള്‍ തൊട്ടു കല്യാണം എന്ന ഒരു വലിയ ശിക്ഷ തൊട്ടു സന്ധ്യക്ക്‌ ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യ വിലക്ക് തൊട്ടു ,വസ്ത്രധാരണ രീതിയില്‍ ആണുങ്ങള്‍ ഏര്‍പ്പെടുത്തിയ കേരള തനിമ എന്ന ഓമന പേര് നല്‍കി പോറ്റി വളര്‍ത്തുന്ന ചട്ടങ്ങള്‍ തൊട്ടു ഇന്നെത്തെ മോറല്‍ പോലീസിംഗ് വരെ (അതില്‍ ഇന്ന് വോയെറിസം എന്ന അതി മനോഹരമായ കലയും പെടും) എത്ര എത്ര മതിലുകള്‍. ഇതൊക്കെ മറികടന്നു ജീവിക്കുന്ന സ്ത്രീകള്‍ ഉള്ളതുക്കൊണ്ടാണ് കേരളത്തില്‍ ഇന്ന് കാണുന്ന സകല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പറമ്പികുളം പദ്ധതി പ്രശ്നം തൊട്ടു ഇന്നത്തെ കൊച്ചി ഐ പി എല്‍ പ്രശ്നം വരെ അതാകാം കാരണം എന്ന് പരോക്ഷമായി പറയുന്ന എത്രയോ പുരുഷ കേസരികള്‍ മലയാളത്തില്‍ ഉണ്ടെന്നത് മറക്കരുത്. പല മലയാള സിനിമകളിലും നാം അത് കണ്ടിട്ടുണ്ട് . ഇങ്ങിനെയൊക്കെ  സ്ത്രീകള്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങി പുറപ്പെട്ടതാണ് നാട് തല തിരിഞ്ഞു പോകാന്‍ കാരണം. നെടുമുടി വേണുവിനെ കൊണ്ടോ മറ്റോ ഇങ്ങിനെ ഒരു സംഭാഷണം പറയിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ ഓര്‍മ വരുന്നില്ല . ഇത് മാത്രമല്ല ഇപ്പോഴത്തെ സിനിമകളില്‍ വരുന്ന വയസ്സന്മാരായ നടന്മാരെല്ലാം വാചക മന്നന്മാരാന്. പലപ്പോഴും അവരുടെ അടങ്ങാത്ത പുരുഷത്വ ഗുണങ്ങളെ കാണിക്കാന്‍ പറയുന്ന വാചകങ്ങള്‍ മുഴുവനും സ്ത്രീകള്‍ക്ക് എതിരായതായിരിക്കും എന്നതാണ് പ്രത്യേകത .എന്നിട്ടോ പേര മോളുടെ പ്രായത്തില്‍ ഒരു കുഞ്ഞു പെണ്ണിന്റെ ഒപ്പം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ , അയ്യോ പറയാനെളുതാമോ?  അപ്പൂപ്പനും ചെറു മോളും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ നമുക്ക് അല്ലെങ്കില്‍ പോട്ടെ നമ്മുടെ മലയാളീ ആണുങ്ങള്‍ക്ക് ഒരു നല്ല സന്ദേശം തരുന്നുണ്ട്. എന്താണ് എന്നല്ലേ? 

ആണുങ്ങള്‍ക്ക്  വയസ്സായാലും കാമം ഉണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള പെണ്ണിനെ  തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യവും ഉണ്ട്. .............അയ്യോ ..........................സ്ത്രീകള്‍ക്കോ ?